പാലക്കാട് പിതാവിനോട് മക്കളുടെ കൊടും ക്രൂരത; അച്ഛനെ മക്കള്‍ പൂട്ടിയിട്ടത് ആറ് മാസം, ഭക്ഷണം പോലും നല്‍കാതെ പീഡനം

മാതാപിതാക്കളെ വൃദ്ധസദനങ്ങള്‍ക്കുള്ളിലാക്കി നരകതുല്യമായ വാര്‍ദ്ധക്യ ജീവിതം സമ്മാനിക്കുന്ന മക്കളെ നാം കാണാറുണ്ട്. അക്കൂട്ടത്തില്‍ ഇതാ മറ്റൊരു കൊടുംക്രൂരതയുടെ കഥകൂടി. പാലക്കാട് മണ്ണാര്‍ക്കാട് മക്കള്‍ സ്വന്തം പിതാവിനെ പൂട്ടിയിട്ടത് ആറ് മാസം. കിടപ്പിലായ അച്ഛന് ഭക്ഷണം പോലും കൃത്യമായി മക്കള്‍ നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഏറെ അവശനായ വയോധികനെ ആരോഗ്യ വകുപ്പും പൊലീസും സ്ഥലത്തെത്തി മോചിപ്പിച്ചു.

മണ്ണാര്‍ക്കാട് പടിഞ്ഞാറെ തറയില്‍ പൊന്നു ചെട്ടിയാര്‍ എന്ന ആളെയാണ് മക്കളായ ഗണേശനും തങ്കമ്മയും കഴിഞ്ഞ ആറ് മാസത്തോളം വീട്ടില്‍ പൂട്ടിയിട്ട് ഭക്ഷണം പോലും കൃത്യമായി നല്‍കാതെ പീഡിപ്പിച്ചെന്ന് സമീപവാസികള്‍ പറയുന്നത്. കിടപ്പിലായ അച്ഛന് ഒരു നേരം മാത്രമേ മക്കള്‍ ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നുള്ളൂവെന്നും വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.

പൊന്നുചെട്ടിയാരുടെ ഭാര്യ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. അതിനു ശേഷമാണ് അച്ഛനെ ഇത്തരത്തില്‍ മക്കള്‍ വീട്ടിനകത്ത് പൂട്ടിയിട്ടത്. സ്വത്ത് മക്കള്‍ക്ക് എഴുതി നല്‍കിയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പും പൊലീസും നഗരസഭ അധികൃതരും ചേര്‍ന്ന് വയോധികനെ മോചിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ മക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News