ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ക്ഷേത്രം ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ ദൈനംദിന ചെലവ്, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി ഒന്നേകാൽ കോടി രൂപയാണ് പ്രതിമാസം വേണ്ടി വരുന്നത്.

പ്രതിമാസ വരുമാനം അറുപത് ലക്ഷത്തിന് അടുത്ത് മാത്രമെന്ന് ഭരണസമിതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ പ്രതിവർഷം ആറ് ലക്ഷം രൂപ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് നൽകുന്നുണ്ട്, എന്നാൽ പുതിയ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെയും, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെയും സഹായം ആവശ്യമാണെന്നും ഭരണസമിതി അറിയിച്ചു.

തിരുവനന്തപുരം ജില്ലാ ജഡ്ജി പി. കൃഷ്ണകുമാറാണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രത്യേക ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യത്തിലാണ് ഭരണസമിതി രേഖാമൂലം നിലപാട് അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here