
ഉത്തരാഖണ്ഡിൽ ഈ മാസം 21ന് സ്കൂൾ തുറക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രൈമറി ക്ലാസുകളാണ് തുറക്കുക.
ആദ്യ ഘട്ടത്തിൽ മൂന്ന് മണിക്കൂർ മാത്രമാവും ക്ലാസ്. ക്ലാസുകൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾകളുടെ ഓൺലൈൻ ക്ലാസ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, സ്കൂൾ മുഴുവൻ അണുവിമുക്തമാക്കണം. ക്ലാസ് റൂമുകൾ, ഓഫീസുകൾ, ലൈബ്രറികൾ, ശൗചാലയങ്ങൾ എന്നിവയൊക്കെ അണുനശീകരണം നടത്തി ശുദ്ധമാക്കണം. എന്നാൽ സ്കൂളിലേക്ക് ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. വിദ്യാർത്ഥികളും അധ്യാപകരും മറ്റ് സ്റ്റാഫുകളും തീർച്ചയായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സ്കൂളിലും നോഡൽ ഓഫീസർമാരെ നിയമിക്കും.
ഹരിയാനയിലും സ്കൂളുകൾ തുറക്കാൻ തീരുമാനമായിട്ടുണ്ട്.കേരളത്തിൽ നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദ്ദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here