അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമം; പഞ്ചാബ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന്

പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഏറെനീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് ചരൺജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. അവസാന നിമിഷം വരെ സുഖ് ജിന്തർ സിംഗ് രൺധാവയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടതെങ്കിലും ഹൈക്കമാന്റ് ഇടപെടലിനെ തുടർന്നാണ് ചരൺജിത് സിംഗ് ചന്നിയേ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പഞ്ചാബിലെ ആദ്യത്തെ ദളിത്‌ മുഖ്യമന്ത്രി ആണ് ചരൺജിത് സിംഗ് ചന്നി.

അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയായി ചരൺജിത് സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
ക്യാബിനറ് മന്ത്രിയായിരുന്ന സുഖ്‍ജിന്തർ സിംഗ് രൺധാവയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടതെങ്കിലും അവസാന നിമിഷത്തിൽ ചരൺജിത് സിംഗ് ചന്നിയേ ഹൈക്കമാന്റ് പരിഗണിക്കുകയായിരുന്നു.

ചാംകൗർ സാഹിബ് നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് 58കാരനായ ചരൺജിത്ത് സിങ് ചന്നി. പഞ്ചാബ് ജനസംഖ്യയുടെ മൂന്നിൽ ഒന്ന് വരുന്ന ദളിത് വിഭാഗത്തിൽപ്പെട്ട ചന്നി പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രി കൂടിയാണ്.

മൂന്ന് തവണ എം.എൽ.എ ആയിട്ടുള്ള ചന്നി പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം- വ്യാവസായിക പരിശീലനം വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് കോൺഗ്രസ് ചരൺജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ജാതി സമവാക്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു ദളിത്-സിഖ് നേതാവ് മുഖ്യമന്ത്രി അല്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here