റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന വെടിവെയ്പ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥി തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ക്യാംപസിനുള്ളില്‍ പ്രവേശിച്ച് തുരുതുരെ അക്രമി വെടിവയ്ക്കുയായിരുന്നു. എന്നാൽ ഭീകരാക്രമണം ആണോ എന്നു വ്യക്തമല്ല. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കു പരുക്കേറ്റതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Witnesses report a shooting at Perm State University in Russia’s Ural mountain region. Upsetting video emerging online shows students leaping from windows on the second floor to escape.
ރަޝިޔާ ގެ ޔުނިވާރސިޓީ އެއްގައި ބަޑިޖަހަންފަށައިފި pic.twitter.com/hq2MlmYm3b
— Aslu viyafaari (@asluviyafaari) September 20, 2021
റിപ്പോര്‍ട്ടുകള്‍ പ്രകാരം, യൂണിവേഴ്സിറ്റി ക്യാപസിൽ വെടിയുതിര്‍ത്ത ഒരു വിദ്യാര്‍ത്ഥിയാണ് വെടിവെച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി. കെട്ടിടത്തിലുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികള്‍ ഓഡിറ്റോറിയം കെട്ടിടത്തില്‍ കുടുങ്ങി എന്നാല്‍ പലരും ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here