കൗതുക കാഴ്ചയായി തൃശൂരിൽ നടന്ന വളർത്തുനായ്ക്കളുടെ കല്യാണം. വാടാനപ്പള്ളി സ്വദേശികളുടെ വളർത്തുനായ്ക്കളായ ആസിഡും ജാൻവിയുമാണ് വിവാഹിതരായത്. ഇരുവരുടേയും സേവ് ദി ഡേറ്റ് ഫോട്ടോകളും വെെറലായിരുന്നു.
ചന്ദന നിറത്തിൽ ചുവന്ന ഫ്രില്ലുകളുള്ള പട്ടു കുപ്പായങ്ങളണിഞ്ഞ് കൃത്യം പതിനൊന്ന് മണിക്ക് വധൂവരന്മാർ കതിർമണ്ഡപത്തിലെത്തി.ജാൻവി ആസിഡിന്റെ ജീവിത സഖിയായി. രണ്ട് വർഷം മുമ്പാണ് സഹോദരന്മാരായ ആകാശും അർജുനും വിദേശയിനം ബ്രീഡായ ബീഗിൾ വിഭാഗത്തിൽപെട്ട ആസിഡിനെ സ്വന്തമാക്കുന്നത്. വീട്ടിലെ ഓമനയായി ആസിഡ് മാറി.
ആകാശിന്റയും അർജുന്റെയും അച്ഛനമ്മമാരുടെ ആഗ്രഹ പ്രകാരമായിരുന്നു വിവാഹം. മൂന്നു മാസം നീണ്ട കല്യാണാലോചനയ്ക്കു ശേഷമാണ് പുന്നയൂർകുളത്തെ ജാൻവിയെ കണ്ടെത്തിയത്.
പിന്നീട് പ്രീവെഡിങ് ഫോട്ടോ ഷൂട്ടും, കോസ്റ്റ്യൂം തിരഞ്ഞെടുപ്പുമായി ഒരു മാസം നീണ്ട കല്യാണക്കാലം. ഉത്തമമായ കാലം നോക്കിയാണ് വിവാഹം കന്നിമാസംവരെ നീട്ടിയത്. വിവാഹത്തിൽ വധൂവരന്മാരുടെ സുഹൃത്തുക്കൾ പങ്കെടുത്തതും കൗതുകമായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here