രാജ്യത്ത് വിവിധ കോടതികളിൽ ഒരു കോടിയിൽ അധികം കേസുകൾ കെട്ടിക്കിടക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ

രാജ്യത്തെ വിവിധ കോടതികളിൽ ഒരു കോടിയിൽ അധികം കേസുകൾ കെട്ടിക്കിടക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. നീതി നടപ്പാക്കുന്നതിൽ കേരളമാണ് മുൻ നിരയിൽ. താരതമ്യേന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സമയബന്ധിതമായി വിചാരണകൾ നടക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നീതി നടപ്പാക്കുന്നത് വൈകുന്നു. ബീഹാർ ആണ് ഏറ്റവും കൂടുതൽ കേസുകൾ വിചാരണ നടത്താതെ മാറ്റി വെച്ചിരിക്കുന്ന സംസ്ഥാനം.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ നടത്തിയ പഠനത്തിലാണ് 1.31 കോടി ക്രിമിനൽ കേസുകൾ രാജ്യത്തെ വിവിധ കോടതികളിലായി നീതി പ്രതീക്ഷിച്ച് കെട്ടി കിടക്കുന്നതായി കണ്ടെത്തിയത്. മൂന്നു വർഷത്തിനിടെ വിചാരണ പൂർത്തിയാകാത്ത കേസ്‌ 31 ലക്ഷത്തോളംകൂടി. 2017ൽ 99.7 ലക്ഷം കേസാണ്‌ കോടതിയിലുണ്ടായിരുന്നത്‌. തീർപ്പാകാതെ കിടക്കുന്ന കേസുകൾ ഈ കാലയളിൽ 86.5 ശതമാനത്തിൽനിന്ന്‌ 93.8 ശതമാനമായി ഉയർന്നു.

മൂന്നു വർഷത്തിനിടെ വിചാരണ പൂർത്തിയായത്‌ എട്ട്‌ ലക്ഷം കേസിൽമാത്രം. 2020ൽ 29.11 ലക്ഷം കേസ്‌ കോടതിയിലെത്തി. നീതി ഉറപ്പാക്കുന്നതിൽ കേരളം രാജ്യത്തിന്‌ മാതൃകയാണ്‌. ക്രിമിനൽ കേസുകളിൽ കൂടുതൽ പേർ ശിക്ഷിക്കപ്പെടുന്നത്‌ കേരളത്തിലാണ്‌. കേരളത്തിന്റെ ശിക്ഷ നിരക്ക്‌ 74.8 ശതമാനമാണ്‌. രാജ്യത്തെ മൊത്തം ശിക്ഷാ നിരക്ക്‌ 59.2 ശതമാനമായി ഉയർന്നു.

2019ൽ 50.4 ശതമാനമായിരുന്നു. കേരളത്തിൽ പൊലീസ്‌ അടക്കമുള്ള ഏജൻസികൾ കൃത്യമായി കേസ്‌ അന്വേഷിച്ച്‌ തെളിവുകൾ കോടതിയിൽ ഹാജരാക്കി പ്രതികൾക്ക്‌ ശിക്ഷ ഉറപ്പാക്കുന്നു. ആന്ധ്രയിൽ ശിക്ഷ നിരക്ക്‌ 69.7ഉം തമിഴ്‌നാട്ടിൽ 66 ശതമാനവുമാണ്‌. അതേസമയം, ബംഗാളിൽ പ്രതിചേർക്കുന്നവരിൽ 86.6 ശതമാനം പേർക്കും ശിക്ഷ ലഭിക്കുന്നില്ല. ശിക്ഷ നിരക്ക്‌ കേവലം 13.4 മാത്രം. ബിഹാറിൽ 30.5 ശതമാനമാണ്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ താരതമേന്യ വിചാരണ വേഗത്തിലാണെന്നും എൻസിആർബി റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രപ്രദേശിലെ കോടതികളിൽ വിചാരണ കാത്ത്‌ കിടക്കുന്നത്‌ 68.8 ശതമാനം കേസാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News