കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക

ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നവംബര്‍ മുതല്‍ രാജ്യത്ത് പ്രവേശനം നല്‍കുമെന്ന് കൊവിഡ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ജെഫ്രി സെയ്ന്റ്‌സ് അറിയിച്ചു.

18 മാസമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇതോടെ എടുത്ത് മാറ്റുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അന്ന് പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ഏതൊക്കെ വാക്‌സിന്‍ എടുത്തവര്‍ക്കാകും പ്രവേശനം എന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സെയ്ന്റ്‌സ് അറിയിച്ചു.

വിമാനത്തില്‍ കയറുന്നതിന് മുുന്‍പേ തന്നെ യാത്രക്കാര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും മൂന്ന് ദിവസം മുന്‍പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലവും കാണിക്കണം.

അതേസമയം , കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലേക്കുള്ള ഗതാഗത നിയന്ത്രണം തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News