‘കരുണാകരനെ വിറ്റ കാശാണ് സുധാകരന്‍റെ കീശയിലുള്ളത്’ കോ‍ഴ ആരോപണത്തിൽ അന്തസുണ്ടെങ്കിൽ മറുപടി പറയണമെന്ന് ഡി വൈ എഫ് ഐ

കെ പി സ സി പ്രസിഡന്‍റ് കെ സുധാകരനെതിരെ ഉയർന്ന കോ‍ഴ ആരോപണത്തിൽ അന്തസുണ്ടെങ്കിൽ മറുപടി പറയണമെന്ന് ഡി വൈ എഫ് ഐ. കരുണാകരനെ വിറ്റ കാശാണ് സുധാകരന്‍റെ കീശയിലുള്ളത്.എന്നാൽ മുരളീധരൻ സുധാകരന്‍റെ വക്താവായി മാറിയിരിക്കയാണ്. കരുണാകരന്‍റെ ഓർമകളാണോ കെ പി സി സി പ്രസിഡന്‍റാണോ വേണ്ടതെന്ന് കോൺഗ്രസുകാർ പറയണമെന്നും ഡി വൈ എഫ് ഐ ആവശ്യപെട്ടു.

കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കോടികളുടെ കോഴ ആരോപണം ഗൗരവമായാണ് ഡി വൈ എഫ് ഐ കാണുന്നത്.കെ പി സി സി പ്രസിഡന്‍റിനെതിരെ ഉയർന്നുവന്ന 16 കോടിയുടെ കോ‍ഴ ആരോപണത്തിൽ അന്തസുണ്ടെങ്കിൽ അദ്ദേഹം മറുപടി പറയണം. സുധാകരൻ കോൺഗ്രസിൽ വന്നപ്പോൾ മൂലയ്ക്കിരുന്ന കോടാലി എടുത്ത് കാലിൽ ഇടരുത് എന്ന് പറഞ്ഞയാളാണ് കരുണാകരൻ.എന്നാൽ ആ കോടാലി മുരളീധരൻ കാലിൽ ഇടുകയാണ്.

സുധാകര ഭക്തനായി മുരളീധരൻ മാറിയെന്നും മുരളിധരൻ സുധാകരന്‍റെ കീശയിൽ നിന്നിറങ്ങി അഭിപ്രായം പറയണമെന്നും ഡി വൈ എഫ് ഐ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

എ വിജയരാഘവന് സുധാകരന്‍റെ സർട്ടിഫിക്കറ്റ് വേണ്ട. മനുസ്മൃതി കാലത്ത് ജീവിക്കുന്ന അപരിഷ്കൃതനാണ് സുധാകരൻ. കേരളത്തിലെ കോൺഗ്രസിനെ ബി.ജെ.പിയിലേക്കെത്തിക്കാൻ കരാർ എടുത്ത ആളാണ് സുധാകരനെന്നും എന്നും റഹീം പറഞ്ഞു.പാലാ ബിഷപ്പ് വിഷയത്തിൽ സർവ്വകക്ഷി യോഗം നല്ലത്തന്നെ.യോഗം വിളിക്കണമോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്.

കർദ്ദിനാൾ ക്ലിമ്മീസ് ബാവയെ പോലെയുള്ളവരുടെ നിലപാടാണ് അഭിനന്ദിക്കേണ്ടത് സംഘപരിവാറിന്റെ വർഗീയത വേവുന്ന അടുപ്പല്ല കേരളം. ചില സംഘങ്ങൾ വർഗീയ മുതലെടുപ്പ് നടത്തുന്നുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ക്യാംപയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News