അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം ആത്‍മഹത്യയെന്ന് പ്രാഥമിക റിപ്പോർട്ട്. അലഹബാദിലെ സ്വരൂപ് റാണി നെഹ്റു മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്.
മരണം ശ്വാസം മുട്ടിയെന്നാണ് റിപ്പോർട്ട്. സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ബാഘമ്പരി ഗഡി മഠത്തിൽ എത്തിച്ചു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മഠത്തിൽ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹന്ത് നരേന്ദ്ര ഗിരി കഴിഞ്ഞിരുന്ന മഠത്തിൽ മൃതദേഹം കണ്ടെത്തിയത്.
മഹന്ത് നരേന്ദ്ര ഗിരിയുടെ വസതിയിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. കുറിപ്പില്‍ സൂചിപ്പിച്ചിരുന്ന പേരുകള്‍ അനുസരിച്ച് ശിഷ്യനായ ആനന്ദ് ഗിരിയെയും മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആനന്ദ് ഗിരിയെ കഴിഞ്ഞ ദിവസം 12 മണിക്കൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളെ ഇന്ന് ചോദ്യം ചെയ്യും.അതേസമയം മരണം സംബന്ധിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് സമാജ് പാർട്ടി ദേശിയ അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here