സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടി വിജയം കൈവരിച്ചു; മുഖ്യമന്ത്രി

രണ്ടാം പിണറായി സർക്കാരിന്റെ നൂറ് ദിന പരിപാടികൾ വിജയം കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 12,067 വീടുകൾ പൂർത്തിയാക്കിയെന്നും ഭൂരഹിതരായ 13,500 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഞ്ചുവർഷ കാലയളവിൽ ഓരോ വർഷവും ഒരു ലക്ഷം വീടുകൾ വീതം പൂർത്തിയാക്കി അഞ്ചുലക്ഷം വ്യക്തിഗത വീടുകൾ നിർമിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ച ഒമ്പത് പദ്ധതികളും ആരോഗ്യവകുപ്പ് പൂര്‍ണമായി നടപ്പാക്കി.

158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായത് ആരോഗ്യമേഖലയ്ക്ക് വലിയ നേട്ടമായി. ഒപ്പം 5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികളും യാഥാര്‍ത്ഥ്യമായി. ജൂലൈ മാസത്തില്‍ സബ് സെന്റര്‍ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളുടെ 25 കോടി രൂപയുടെ പദ്ധതികളും പൂര്‍ത്തിയാക്കി.

ഇതിനിടെ കൊവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന് എന്ത് നൽകാനാകും എന്നത് പരിശോധിക്കണം. നഷ്ടപരിഹാരം സംബന്ധിച്ച് പ്രധാന പങ്ക് വഹിക്കേണ്ടത് കേന്ദ്രം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here