പെഗാസസിൽ കേന്ദ്രത്തിന് തിരിച്ചടി; കേസ് സുപ്രീം കോടതി അന്വേഷിക്കും

പെഗാസസ് ഫോൺ ചോർത്തൽ കേസിൽ കേന്ദ്രത്തിന് തിരിച്ചടി. കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും. ഇതിനായി സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും കോടതി അറിയിച്ചു. അടുത്തയാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു .

അതേസമയം,സുപ്രീം കോടതിയുടെ ഈ നടപടി കേന്ദ്രത്തിന് വലിയൊരു തിരിച്ചടിയാണ് നൽകുന്നത്.  കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന വിദഗ്‌ധ സമിതിയെ സുപ്രിംകോടതി അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് സുപ്രിം കോടതിയുടെ പുതിയ ഉത്തരവ്.ഇതൊടെ കേന്ദ്രസർക്കാർ കൂടുതൽ പ്രതിരോധത്തിലാകും.

പെഗസിസ് പോലെയുള്ള സോഫ്റ്റ് വെയര്‍ ദേശീയ സുരക്ഷക്കായി ഉപയോഗിക്കുന്നതില്‍ നിയമതടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും ഒരു സമിതിക്ക് രൂപം നല്‍കിയാല്‍ അതിന് മുന്‍പില്‍ എല്ലാം വിശദീകരിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രം രൂപീകരിക്കുന്ന വിദഗ്‌ധ സമിതിയിൽ തൃപ്തി ഇല്ലെന്ന് കാണിക്കുന്നതാണ് സുപ്രീംകോടതിയുടെ പുതിയ നിലപാട്.

വിഷയം പരിശോധിക്കാൻ വിദഗ്ധ സമിതി ആകാമെന്നും കേന്ദ്രസർക്കാരുമായി ബന്ധമുള്ള ആരും സമിതിയിൽ ഉണ്ടാകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഉറപ്പ് നൽകിയിരുന്നു.

എന്നാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ താൽപര്യമില്ലെന്നും, എന്നാൽ ഫോൺ ചോർത്തലിന് ഇരയായെന്ന പൗരന്മാരുടെ പരാതി കണ്ടില്ലെന്ന്നടിക്കാൻ ആകില്ലെന്നായിരുന്നു  കോടതി നിലപാട്.  ചിഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ് ഉൾപ്പെടെ നൽകിയ 10 ഓളം ഹർജികൾ പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News