ഇന്ത്യയിൽ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുന്നു; വർഗീയ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ്

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗീയ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ഇന്ത്യയിൽ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയും മുസ്ലീങ്ങളുടെ പ്രത്യുത്പാദന നിരക്ക് കൂടുകയും ആണ്. ഈ സ്ഥിതി തുടർന്നാൽ രണ്ടായിരത്തി ഇരുപത്തി എട്ടോടെ രാജ്യത്തെ ഹിന്ദു മുസ്ലീം ജനസംഖ്യ തുല്യമാകുമെന്നും ആയിരുന്നു ദിഗ് വിജയ് സിംഗിൻ്റെ പരാമർശം.

ഭോപ്പാലിൽ ആയിരുന്നു 1951ലെ പഠന റിപ്പോർട്ടിനെ ഉദ്ധരിച്ച് മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന ദിഗ് വിജയ് സിംഗിൻ്റെ വിവാദ പരാമർശം. ഹിന്ദു മുസ്ലീം വിഭാഗങ്ങളുടെ പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു.

നിലവിൽ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് 2.3%വും മുസ്ലീങ്ങളുടെ പ്രത്യുല്‍പാദന നിരക്ക് 2.7% ആണ്. ഈ സ്ഥിതി തുടർന്നാൽ രണ്ടായിരത്തി ഇരുപത്തി എട്ടോടെ രാജ്യത്തെ ഹിന്ദു മുസ്ലീം ജനസംഖ്യ തുല്യമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിന്ദു വോട്ടുകൾ ലക്ഷ്യമാക്കിയാണ് മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ വർഗീയ പരാമർശം. മുസ്ലീങ്ങളുടെ ജനസംഖ്യയെ കുറിച്ചും ഈ മാസം ആദ്യം ദിഗ് വിജയ് സിംഗ് വിവാദ പരാമർശം നടത്തിയിരുന്നു.

മൃദു ഹിന്ദുത്വ നിലപാടിൽ നിന്ന് തീവ്ര ഹിന്ദുത്വ നിലപാടുമായി ബിജെപിയുടെ കയ്യിലുള്ള ഹിന്ദു വോട്ടുകൾ പിടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News