
പ്രണയം തുടരാൻ വിസമ്മതിച്ച കോളേജ് വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഇതിന് ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന്റെ മുഖ്യകവാടത്തിനു മുന്നിലാണ് സംഭവം. മദ്രാസ് ക്രിസ്ത്യൻ കോളേജ് വിദ്യാർഥിനി ശ്വേത (20) യുടെ കഴുത്തിലും കയ്യിലുമാണ് ഇരുപത്തിയൊന്നുകാരൻ രാമചന്ദ്രൻ കുത്തിയത്.
തുടർന്ന് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പൊലീസ് ആശുപത്രിയിലാക്കി. ആൾക്കൂട്ടം നോക്കിനിൽക്കെ ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം. ലാബ് ടെക്നോളജി ഡിപ്ലോമ വിദ്യാർഥിനിയായ ശ്വേത കൂട്ടുകാർക്കൊപ്പം കോളേജിൽ നിന്നു മടങ്ങുമ്പോഴാണ് രാമചന്ദ്രൻ തടഞ്ഞുനിർത്തിയത്.
ഇരുവരും 2 വർഷമായി പ്രണയത്തിലായിരുന്നെന്നും മാസങ്ങൾക്കു മുൻപ് ശ്വേത അടുപ്പം അവസാനിപ്പിച്ചതോടെ രാമചന്ദ്രൻ പകവീട്ടാൻ തക്കം പാർത്തു നടക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here