പെൺകുട്ടിയെ വിവാഹം ചെയ്‌താലും ബലാത്സംഗക്കേസിലെ ശിക്ഷയിൽ നിന്ന്‌ ഒഴിവാകാനാകില്ല

പോക്‌സോ കേസുകളിൽ പെൺകുട്ടിയെ വിവാഹം ചെയ്‌ത് കേസ് ഒത്തുതീർക്കുന്നത് ബലാത്സംഗക്കേസിലെ ശിക്ഷ റദ്ദാക്കാൻ മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. മാനഭംഗം ഇരയോടുള്ള ക്രൂരത മാത്രമല്ലെന്നും ഇരയുടെ ബന്ധുക്കളെയും സമൂഹത്തെയും ബാധിക്കുന്നതും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതുമായ കുറ്റകൃത്യമാണെന്നും കോടതി വ്യക്തമാക്കി.

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാംപ്രതിയുടെ വാടക വീട്ടിൽ വച്ച്‌ ഒന്നാംപ്രതി പീഡിപ്പിച്ചെന്ന കേസിലാണ് ജസ്റ്റിസ് വി ഷർസിയുടെ ഉത്തരവ്. പെൺകുട്ടിയെ ഒന്നാംപ്രതി സ്‌പെഷ്യൽ മാര്യേജ് ആക്‌ട്‌ പ്രകാരം വിവാഹം ചെയ്‌ത്‌ ഒരുമിച്ച്‌ ജീവിക്കുകയാണെന്നും കേസ് റദ്ദാക്കണം എന്നുമായിരുന്നു പ്രതികളുടെ ആവശ്യം.

ആവശ്യം തള്ളിയ കോടതി വിചാരണ നേരിടാൻ നിർദേശിച്ചു. ബലാത്സംഗക്കേസുകളിൽ ഒത്തുതീർപ്പിലൂടെ ശിക്ഷ ഒഴിവാക്കാൻ അനുവദിക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News