നഗ്‌നദൃശ്യങ്ങളുള്ള ചലച്ചിത്രങ്ങളാണ് നിര്‍മ്മിച്ചത്, അവയെ നീലച്ചിത്രമെന്നു പറയാനാവില്ല: നടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്

നഗ്‌നദൃശ്യങ്ങളുള്ള ചലച്ചിത്രങ്ങളാണ് താന്‍ നിര്‍മിച്ചതെന്നും എന്നാല്‍, അവയെ നീലച്ചിത്രമെന്നു പറയാനാവില്ലെന്നും നടി ഗഹന. ഒ.ടി.ടി. പ്ലാറ്റ് ഫോമുകള്‍ വഴി വിതരണം ചെയ്യുന്ന സിനിമകള്‍ക്ക് നിലവില്‍ സെന്‍സര്‍ഷിപ്പ് ഇല്ല. അതുകൊണ്ടുതന്നെ കേസ് നിലനില്‍ക്കില്ലെന്നും ഗഹന പൊലിസിനോട് വെളിപ്പെടുത്തി.

നീലച്ചിത്രക്കേസില്‍ തനിക്കെതിരേ വ്യാജ പരാതി നല്‍കിയ യുവതിയുടെ പേരില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും മുംബൈ പോലീസിനോട് നടി പറഞ്ഞു.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടികളെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിച്ചു എന്ന പരാതിയില്‍ ഗഹന വസിഷ്ഠിനെതിരേ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നാം കേസിലാണ് മൊഴി രേഖപ്പെടുത്തിയത്. മറ്റു രണ്ടു കേസുകളില്‍ ഗഹനയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചതാണ്. ഒരു കേസില്‍ ഫെബ്രുവരിയില്‍ അറസ്റ്റിലായ ഗഹന നാലുമാസം റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.

മുംബൈയിലെ ഒരു മോഡലിന്റെ പരാതിയിലാണ് മാല്‍വനി പോലീസ് ഗഹനയ്‌ക്കെതിരേ ജൂലായില്‍ പുതിയ കേസെടുത്തത്. വന്‍കിടനിര്‍മാതാക്കളുടെ സിനിമയില്‍ അവസരം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. തുറന്നു സംസാരിക്കുന്നതിന്റെ പേരിലാണ് പോലീസ് തന്നെ കേസില്‍ കുടുക്കുന്നതെന്ന് ഗഹന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വ്യവസായിയും പ്രമുഖ നടി ശില്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്‌ക്കെതിരായ കേസിനെപ്പറ്റി പ്രതികരിച്ചില്ല. രാജ് കുന്ദ്ര നീലച്ചിത്രക്കേസില്‍ അറസ്റ്റിലായതോടെയാണ് ഗഹനയ്‌ക്കെതിരേ പുതിയ കേസു വന്നത്. ഗഹന നിര്‍മിച്ച നീലച്ചിത്രങ്ങള്‍ രാജ് കുന്ദ്രയുടെ ആപ്പ് വഴിയാണ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. ജൂലായ് 19-ന് അറസ്റ്റിലായ രാജ് കുന്ദ്ര ചൊവ്വാഴ്ചയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News