സംരക്ഷിത മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട കേസിൻറെ അന്വേഷണം കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക ക്രൈം ബ്രാഞ്ച് അന്വേഷണ സംഘങ്ങൾ രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്ത് അറിയിച്ചു. സംഘാംഗങ്ങളുടെ സംസ്ഥാനതല യോഗം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ അധ്യക്ഷതയിൽ ചേർന്നു.
14 ഡിവൈ.എസ്.പിമാരെയും 25 ഇൻസ്പെക്ടർമാരെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിരിക്കുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി, കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു.കെ.എം, തൃശൂർ ക്രൈം ബ്രാഞ്ച് എസ്.പി സുദർശൻ.കെ.എസ് എന്നിവർക്കാണ് മേഖലാതലത്തിലെ മേൽനോട്ടച്ചുമതല. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി വിലയിരുത്തും.
പട്ടയഭൂമികളിലെ മരം മുറിക്ക് പുറമെ സംസ്ഥാനത്തെ വനഭൂമി, സംരക്ഷിത വനഭൂമി, തോട്ടഭൂമി, മിച്ചഭൂമി, പുറമ്പോക്ക് എന്നിവിടങ്ങളിൽ നടന്ന മരംമുറികളും പ്രത്യേക സംഘം അന്വേഷിക്കും. പൊതുജനങ്ങളിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക. മരംമുറി സംബന്ധിച്ച വിവരങ്ങൾ ക്രൈംബ്രാഞ്ച് എസ്.പിമാർക്ക് നൽകാവുന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here