പി എസ് പ്രശാന്തിനെ വധിക്കുമെന്ന സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്തി പൊലീസ്. ഫോൺ വന്നത് ഹൈദരാബാദിൽ നിന്ന്. വിളിച്ച ശേഷം ഫോൺ നിശ്ചലമായതായും പൊലീസ് കണ്ടെത്തി.
സെപ്റ്റംബർ 23ന് രാത്രി 12 മണിക്കാണ് പി എസ് പ്രശാന്തിനെ വധിക്കുമെന്ന് ഭീഷണി കോൾ എത്തിയത്. 84 28 57 47 94 എന്ന നമ്പരിൽ നിന്നായിരുന്നു ഭീഷണി കോൾ .ഇതിനെ പിൻതുടർന്ന് അന്വേഷിച്ച അരുവിക്കര പൊലീസ് ആണ് ഭീഷണി കോളിൻ്റെ ഉറവിടം കണ്ടെത്തിയത്.
ഫോൺ വന്നത് ഹൈദരാബാദിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. വിളിച്ച ശേഷം ഫോൺ നിശ്ചലമായതായും പൊലീസ് കണ്ടെത്തി . ഒരു റിയൽ എസ്റേററ്റ് ഉടമയുടെ പേരിലുള്ളതാണ് നമ്പർ എന്ന സൂചനയാണ് പൊലീസിന് ഉള്ളത് . തന്നെ ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് കൊണ്ടൊന്നും പേടിച്ച് പിൻമാറില്ലെന്ന് പി എസ് പ്രശാന്ത് കൈരളി ന്യൂസിനോട് പറഞ്ഞു.
തെലുങ്കാന പൊലീസുമായി ബന്ധപ്പെട്ട് ഫോൺ കോളിൻ്റെ ഉറവിടം കണ്ടെത്താൻ ഉള്ള ശ്രമത്തിലാണ് പൊലീസ് . പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് കേസന്വേഷണം നടത്തുന്ന പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here