സുധീരന്റെ തീരുമാനം ഉറച്ചതാണ്; നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് തുറന്ന് പറഞ്ഞ് വി ഡി സതീശന്‍

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി എം സുധീരന്‍ രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ചില വീഴ്ചകളുണ്ടായെന്നും വി എം സുധീരന്റെ തീരുമാനം ഉറച്ചതാണെന്നും അത് ഇനി ആര് പറഞ്ഞാലും മാറ്റില്ലെന്നും സതീശന്‍ പറഞ്ഞു.

വി എം സുധീരനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടിരുന്നു .നിലവില്‍ സുധീരന്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്. കൂടിക്കാഴ്ചയ്ക്കിടെ വി എം സുധീരന്‍ പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ചു.

രാഷ്ട്രീയകാര്യ സമിതിയില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയെ മറികടന്ന് പല തീരുമാനങ്ങളും നേതാക്കള്‍ ഏകപക്ഷീയമായെടുത്തു. നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയോട് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. സമിതിയെ നോക്കുകുത്തിയാക്കിയെന്നും സുധീരന്‍ ആരോപിച്ചു.

‘വി എം സുധീരന്റെ തീരുമാനം ഉറച്ചതാണ്. പത്ത് വി ഡി സതീശന്മാര്‍ വന്നാലും അത് മാറ്റാനാകില്ല. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് രാജി പിന്‍വലിപ്പിക്കാനല്ല.  വി എം സുധീരന്‍ കോണ്‍ഗ്രസിന് അനിവാര്യമാണെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. കൂടിക്കാഴ്ചയ്ക്കിടെ പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ച സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് വിമര്‍ശിച്ചു.

രാഷ്ട്രീയകാര്യ സമിതിയെ മറികടന്ന് പല തീരുമാനങ്ങളും നേതാക്കള്‍ ഏകപക്ഷീയമായെടുത്തു. നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയോട് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. സമിതിയെ നോക്കുകുത്തിയാക്കിയെന്നും സുധീരന്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News