കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നു പൊലീസ്. ശ്വാസം മുട്ടിയാണ് മരണം എന്നു വ്യക്തമായിട്ടുണ്ടെന്നു പോലീസ്
പോസ്റ്റ് മോർട്ടം പൂർത്തിയയെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യും. അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നു നേരത്തെ ബന്ധുക്കൾ അറിയിച്ചിരുന്നു.
കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു – സൂസന്‍ ദമ്പതികളുടെ മകന്‍ ഐഹാനെ ആണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും പുറത്തു വന്നിരുന്നു.
ഈ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ അച്ഛൻ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here