മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കെ സുന്ദര. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ 50 ലക്ഷം രൂപ ചെലവാക്കിയെന്ന് സുന്ദര വെളിപ്പെടുത്തി.
47.5 ലക്ഷം രൂപ ബിജെപി പ്രാദേശിക നേതാക്കൾ അടിച്ചുമാറ്റിയെന്നും കാര്യം തിരിച്ചറിഞ്ഞത് ബിജെപി സുഹൃത്തുക്കളിൽ നിന്നാണെന്നും സുന്ദര വെളിപ്പെടുത്തി. സുരേന്ദ്രൻ നേരിട്ട് ഫോണിൽ സംസാരിച്ചു.
മദ്യ ഷോപ്പും വീടും വാഗ്ദാനം ചെയ്യതത് സുരേന്ദ്രൻ നേരിട്ടാണെന്നും മാർച്ച് 20 ന് രാത്രി പാർപ്പിച്ചത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലായിരുന്നുവെന്നും സുന്ദര പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ രാത്രി മദ്യവും ഭക്ഷണവും പ്രവർത്തകർ എത്തിച്ചു നൽകിയെന്നും സുന്ദരയുടെ മൊഴിയില്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here