കോഴിക്കോട് നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി. നാദാപുരം പേരോട് ആണ് സംഭവം. രണ്ടു കുട്ടികളും മരിച്ചു. യുവതിയെ രക്ഷപ്പെടുത്തി. നാദാപുരം പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തു.
സി.സി.യു.പി സ്കൂള്‍ പരിസരത്ത് താമസിക്കുന്ന സുബീനയെയാണ് പുലർച്ചയോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ മൂന്നര വയസ്സുള്ള ഇരട്ട കുട്ടികളായ ഫാത്തിമ റൗഹ, മുഹമ്മദ് റസ്വിൻ എന്നീ കുട്ടികളാണ് മരിച്ചത്.
മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിൽ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിലേക്ക് ചാടിയത്. യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
നാട്ടുകാർ രക്ഷിച്ച യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here