ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ

ബിഹാറില്‍ ഗര്‍ഭിണിയായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. പീഡനത്തെത്തുടർന്ന് അബോധാവസ്ഥയിലായ 24കാരിയെ പട്‌ന ജംങ്ഷന്‍ സ്റ്റേഷന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിശാല്‍, അങ്കിത് എന്നീ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന് പുറത്തേക്ക് നടക്കാനിറങ്ങിയ യുവതിയോട് സമീപവാസികളായ രണ്ട് പേര്‍ അപമര്യാദമായായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ യുവതിയെ ബലംപ്രയോഗിച്ച് സമീപമുള്ള പാടത്തേക്ക് കൊണ്ടുപോയി.

മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തിയ ശേഷം മൂന്ന് പേരും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. പീഡനം ചെറുക്കാന്‍ ശ്രമിച്ച യുവതിയെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു.

യുവതിയുടെ ശബ്ദം കേട്ടെത്തിയ റെയില്‍വേ പൊലീസ് ഇവരെ വനിതാ പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കേസിലെ മൂന്നാമത്തെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News