കടൽക്കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാടറിയിച്ചു. പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് പരുക്കേറ്റ മൽസ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരത്തുക നൽകണം. സംഭവ സമയത്ത് ബോട്ടിലുണ്ടായിരുന്ന മൽസ്യത്തൊഴിലാളികളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നിലപാടറിയിക്കാൻ സുപ്രീംകോടതി സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് മൂന്നാഴ്‌ച സമയം കൂടി അനുവദിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here