കോഴിക്കോട് നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നുവയസ്സുളള കുട്ടികൾ രണ്ട്‌പേരും മരിച്ചു. സിസി യുപി സ്‌കൂളിനു സമീപത്തെ മഞ്ഞാംപുറത്ത് റഫീഖിന്റെ ഭാര്യ സുബീന മുംതാസാണ് മൂന്നര വയസുള്ള മുഹമ്മദ് റസ്‌വിൻ, ഫാത്തിമ റൗഹ എന്നിവരെ കിണറ്റിലെറിഞ്ഞത്.
വാണിമേലിലെ ബന്ധുവിനെ ഫോണിൽ വിളിച്ച് കിണറിൽ ചാടി മരിക്കുകയാണെന്ന് അറിയിച്ച ശേഷമാണ് തിങ്കളാഴ്‌ച രാത്രി ഒമ്പതരയോടെ റഫീഖിന്റെ തറവാട്ടു വീട്ടിലെ കിണറ്റിൽ കുട്ടികളുമായി ചാടിയത്. പതിനൊന്ന് മണിയോടെ ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തുമ്പോൾ യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു.
നാട്ടുകാർ രക്ഷപ്പെടുത്തി സുബീനയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇവരെ പിന്നീട് നാദാപുരം സിഐ ഇ വി ഫായിസ് അറസ്റ്റ് ചെയ്‌തു. സുബീന മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
സുബീനക്കെതിരെ നാദാപുരം പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. എഎസ്‌പി നിധിൻ രാജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ സംസ്‌കരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here