രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. സിറോ സർവ്വേ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്ന് ഡബ്യൂഎച്ച്ഒ ചീഫ് സയൻ്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.
ഐസിഎംആർ നടത്തിയ സിറോ സർവ്വേയിൽ ആറു മുതൽ 9 വയസ്സുവരെയുള്ള കുട്ടികളിൽ 57.2% പേരിൽ ആന്റി ബോഡി കണ്ടെത്തിയപ്പോൾ പതിനൊന്നിനും പതിനേഴിനും ഇടയിൽ ഇത് 61.6 ശതമാനമാണ്. പല സംസ്ഥാനങ്ങളിലും മുതിർന്നവരെ പോലെ കുട്ടികളിലും കൊവിഡ് വന്നു പോയി എന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം 88 ലക്ഷത്തിന് മുകളിൽ വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ ആകെ എണ്ണം 86കോടി 93 ലക്ഷമായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.