നൈജീരിയയിലെ വടക്കൻ ഗ്രാമപ്രദേശത്തുണ്ടായ സംഘർഷത്തിൽ 37 പേർ കൊല്ലപ്പെട്ടു. കഡുനയിലെ കൗര കൗൺസിൽ മേഖലയിൽ ഞായറാഴ്‌ചയാണ് സംഘർഷമുണ്ടായത്. കഡുനയുടെ വടക്കൻ മേഖലയിലുള്ള ഹൗസ-ഫുലാനി വംശജരും തെക്കൻ മേഖലയിലെ ക്രിസ്‌ത്യൻ വിഭാഗക്കാരും തമ്മിൽ നിരന്തര സംഘർഷം തുടരുന്ന മേഖലയാണിത്.
തോക്കുകളുമായി മഡാമായി ഗ്രാമത്തിലേക്ക് അക്രമികൾ സംഘടിച്ചെത്തുകയായിരുന്നു. ഫുലാനി വംശജരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവർ ആരോപിച്ചു. ഓഗസ്റ്റിൽ ഇവിടെ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ കത്തിക്കുകയും ചെയ്‌തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here