പഞ്ചാബ് കോണ്‍ഗ്രസില്‍ കൂട്ട രാജി; സിദ്ദുവിന് പിന്നാലെ രണ്ട് മന്ത്രിമാര്‍ രാജിവച്ചു

പ്രതിസന്ധിയൊഴിയാതെ പഞ്ചാബിലെ കോണ്‍ഗ്രസ് രാഷ്ട്രീയം. നവജ്യോത് സിംഗ് സിദ്ദു പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെ കൂട്ടാരാജി. മന്ത്രിമാരായ റസിയ സുല്‍ത്താന, പര്‍ഗത് സിങ് എന്നിവരും, ഗുല്‍സര്‍ ഇന്ദര്‍ ചഹല്‍, ട്രഷറര്‍ സ്ഥാനവും രാജിവച്ചിട്ടുണ്ട്.

അതിനിടെ ബി ജെ പിയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ദില്ലിയിലെത്തി. രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ക്കായല്ല ദില്ലിയിലെത്തിയതെന്നാണ് അമരീന്ദര്‍ സിങ്ങിന്റെ പ്രതികരണം. അതേസമയം നാളെ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലേക്കെത്തും.വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടിയും പറഞ്ഞു.

പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്നും നവ്‌ജോത് സിങ് സിദ്ദു നേരത്തെ രാജിവച്ചിരുന്നു. രാജിവെച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും സിദ്ദു അറിയിച്ചിട്ടുണ്ട്.

പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇരിക്കാനാവില്ലെന്നറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു.  സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ പഞ്ചാബിന്റെ ഭാവിയില്‍ ഒത്തുതീര്‍പ്പിനില്ല എന്ന് സിദ്ദു വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാകുമ്പോഴാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനം. പഞ്ചാബിന്റെ കാര്യത്തിന്റെ വിട്ടുവീഴ്ചയില്ലെന്നും വ്യക്തിത്വം കളഞ്ഞ് ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും സിദ്ദു രാജിക്കത്തില്‍ പറയുന്നുണ്ട്‌.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദര്‍ സിങ് രാജിവച്ചതിനു പിന്നാലെയാണ് സിദ്ദുവിന്റെ രാജി. അമരീന്ദറിനെ മാറ്റിയ ഹൈക്കമാന്‍ഡ് സിദ്ദുവിന് പകരം ദളിത് സിഖ് സമുദായംഗമായ ചരണ്‍ജിത് സിങ് ചന്നിയെയാണ് മുഖ്യമന്ത്രിയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News