പണം കണ്ടാൽ മൂക്കും കുത്തി വീഴുന്ന ആളാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെന്ന് മുൻ ഡ്രൈവർ പ്രശാന്ത് ബാബു.കണ്ണൂർ നഗരസഭയിൽ മാലിന്യത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി തയ്യാറാക്കി കോടികൾ തട്ടാൻ സുധാകരൻ ശ്രമം നടത്തിയിരുന്നുവെന്നും മുൻ നഗരസഭ കൗൺസിലർ കൂടിയായ പ്രശാന്ത് ബാബു വെളിപ്പെടുത്തി. ജില്ലയിലെ കോൺഗ്രസ്സ് ഭരണത്തിലുള്ള സഹകരണ ബാങ്കുകളിലെ ജോലിയ്ക്ക് വേണ്ടി സുധാകരൻ കോഴ വാങ്ങാറുണ്ടെന്നും പ്രശാന്ത് ബാബു പറഞ്ഞു.
പുരാവസ്തു തട്ടിപ്പുകാരൻ മോൻസനുമായി സുധാകരന് സാമ്പത്തിക ഇടപെടുകൾ ഉണ്ടെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ് സുധാകരനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി പ്രശാന്ത് ബാബു രംഗത്തെത്തിയത്.പൊതുപ്രവർത്തകൻ എന്ന പദവിയും രാഷ്ട്രീയ ധാർമികതയും മറന്ന് പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളാണ് കെ സുധാകരൻ എന്ന് പ്രശാന്ത് ബാബു പറഞ്ഞു.
പല സാമ്പത്തിക ഇടപാടുകളും തന്റെ സാന്നിധ്യത്തിൽ തന്നെ നടന്നിട്ടുണ്ടെന്നും സുധാകരന്റെ മുൻ ഡ്രൈവർ കൂടിയായ പ്രശാന്ത് ബാബു പറഞ്ഞു.മുൻപ് കണ്ണൂർ നഗരസഭയിൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പേരിൽ നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പിന് സുധാകരൻ പദ്ധതിയിട്ടിരുന്നുവെന്നും അതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തി.
കോൺഗ്രസ്സിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന സഹകരണ ബാങ്കുകളിൽ പാർട്ടി പ്രവർത്തകർക്ക് ജോലി നൽകാതെ കോഴ വാങ്ങി മറ്റ് പലർക്കും സുധാകരൻ ജോലി നൽകി. പണത്തിനും രാഷ്ടീയ ഉയർച്ചയ്ക്കും വേണ്ടി സ്വന്തം അനുയായികളെ പോലും കൊലയ്ക്ക് കൊടുത്തയാളാണ് സുധാകരനെന്നും പ്രശാന്ത് ബാബു പറഞ്ഞു.കെ സുധാകരനെപ്പറ്റി മുൻപും നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ ആളാണ് മുൻ ഡ്രൈവറും കണ്ണൂർ ഡി സി സി മുൻ ഓഫീസ് സെക്രട്ടറിയുമായ പ്രശാന്ത് ബാബു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here