തട്ടിപ്പ് വീരന്‍ മോന്‍സനുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനുള്ള ബന്ധത്തിന്‍റെ തെളിവുകള്‍ പുറത്തുവിട്ട് പരാതിക്കാരനായ അനൂപ്. സുധാകരൻ തന്‍റെ അടുത്തിരുന്നു പറഞ്ഞ കാര്യങ്ങള്‍ തന്‍റെ പക്കലുണ്ടെന്നും ഒരു രാഷ്ട്രീയ വിവാദമാക്കാൻ ഞാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് ഇത് പുറത്തുവിടാത്തതെന്നും അനൂപ് കൈരളി ന്യൂസിനോട് വെളിപ്പെടുത്തി. കൈരളിന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അനൂപിന്‍റെ വെളിപ്പെടുത്തല്‍.
എറണാകുളം പോലുള്ള വലിയ സിറ്റിയിൽ ഇത്രയധികം ഡെർമറ്റോളജിസ്റ്റുകൾ ഉണ്ടായിട്ടും മോന്‍സനെ അദ്ദേഹം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? അനൂപ് ചോദിച്ചു.
സുധാകരന്‍ കേസിൽ ഇടപെട്ടിട്ടുണ്ട് എന്നത് പുറത്തു വന്ന വോയിസ് ക്ലിപ്പിൽ വ്യക്തമായി പറയുന്നുണ്ടായിരുന്നു. മോൻസന്‍ എന്നോട് പലരീതിയിലും പല സന്ദർഭത്തിലും പലതും പറയാറുണ്ടായിരുന്നു. ഇതിൽ വ്യക്തത വരുത്തേണ്ടത് അന്വേഷണ ഏജൻസിയാണ്.
സുധാകരൻ ഇതിൽ ഇടപെടുന്നുണ്ടെന്നും പബ്ലിക് ഫിനാൻസ് കമ്മിറ്റി രൂപീകരിച്ചു എന്നും പറഞ്ഞിരുന്നു. അതിൽ സുധാകരൻ ഉൾപ്പെടെയുള്ള ആളുകൾ ഉണ്ട് എന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കാതെ ഇരുന്നത്. ഇതുമായി ബന്ധപ്പെട്ട് മോന്‍സന്‍റെ നിരവധി സംഭാഷണങ്ങൾ എന്റെ കയ്യിൽ ഉണ്ട്. സുധാകരൻ സാർ എന്റെ അടുത്തിരുന്നു പറഞ്ഞ കാര്യങ്ങളും ഇതിലുൾപ്പെടും.
ഒരു രാഷ്ട്രീയ വിവാദമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കൂടുതൽ കാര്യങ്ങൾ ഞാൻ വെളിപ്പെടുത്താത്തത്. കാരണം എന്നെ സംബന്ധിച്ച് ഞങ്ങളുടെ പണം നഷ്ടപ്പെട്ടു.. ഞാൻ കബളിപ്പിക്കപ്പെട്ടു. അപ്പോൾ ആ പണം കിട്ടുന്നതിനുവേണ്ടി മുഖ്യമന്ത്രിക്ക് ഞാൻ പരാതി കൊടുത്തു.
ഞാനും സുധാകരനും മോന്‍സനും ഒരുമിച്ചിരുന്നു എന്നു പറയുന്നത് 2018ല്‍ ആണ്. അന്ന് അവിടെ ഇരുന്നു സംസാരിച്ച വിഷയങ്ങളേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ മാനറിസമൊക്കെയാണ് ഞാൻ ശ്രദ്ധിച്ചത്. അതിനുള്ളിലേക്ക് എന്നെ വിളിച്ചുവരുത്തിയത് ഡൽഹിയിലെ കാര്യങ്ങൾ പറയാനും ഈ പബ്ലിക് ഫിനാൻസ് കമ്മിറ്റിയുടെ കാര്യങ്ങൾക്ക് ഫണ്ട് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പോകുന്ന കാര്യങ്ങളാണ് മോൻസൻ സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ സുധാകരൻ സാർ ഇതെല്ലാം കേട്ടിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന സംശയവും എനിക്കുണ്ടായിരുന്നു. പക്ഷേ പിന്നീടാണ് സംശയം ഉണ്ടായത്.
അതിനു ശേഷം സുധാകരൻ സാർ എട്ടു തവണ മോനെ കാണാൻ അവിടം സന്ദർശിച്ചിരുന്നു എന്നും ഞാനറിഞ്ഞു. അപ്പോൾ ഈ എട്ടുതവണ അവിടെ സുധാകരൻ എന്തിന് വിസിറ്റ് ചെയ്തു? സുധാകരൻ പറഞ്ഞു അവിടെ ചികിത്സയ്ക്ക് വേണ്ടി വന്നതാണ് എന്ന്.
ഒരു ഡ്രൈവർ എന്നോട് പറഞ്ഞിരുന്നു അദ്ദേഹത്തിന് ചികിത്സ അവിടെ നടക്കുന്നുണ്ടെന്ന്. പക്ഷേ എറണാകുളം പോലുള്ള വലിയ സിറ്റിയിൽ ഇത്രയധികം ഡെർമറ്റോളജിസ്റ്റുകൾ ഉണ്ടായിട്ടും മോന്‍സനെ അദ്ദേഹം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? സുധാകരൻ എല്ലാം കേൾക്കുന്നതിനു മുൻപേ തന്നെ എല്ലാം നിരസിക്കുന്നത് എന്തുകൊണ്ടാണ്. പരാതിക്കാരനായ ഞാൻ അവിടെ നടന്ന കാര്യങ്ങൾ സത്യസന്ധമായി ആണ് പറഞ്ഞത്. അത് ഞാൻ അന്വേഷണ ഏജൻസിയുടെ മുന്നിൽ എഴുതി കൊടുത്തിട്ടുള്ളതുമാണ്. അനൂപ് കൈരളി ന്യൂസിനോട് വെളിപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here