കോൺഗ്രസ് വിടുന്നതായി പഞ്ചാബിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അമരിന്ദർ സിങ്ങ്. പാർട്ടിയിൽ നിന്നു നേരിടുന്ന അപമാനം അംഗീകരിക്കാനാകാത്തതിനാലാണ് കോൺഗ്രസ് വിടുന്നതെന്നും അദ്ദേഹം എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, ബിജെപിയിൽ ചേരില്ലെന്നും അമരിന്ദർ വ്യക്തമാക്കി. പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് വിട്ടേക്കുമെന്ന സൂചനകൾക്കിടെ അദ്ദേഹം ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. എന്നാൽ ഡോവലുമായി പഞ്ചാബിലെ സുരക്ഷാ സാഹചര്യം ചര്‍ച്ച ചെയ്തെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ച മുൻപാണ് അമരിന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
കോൺഗ്രസിൽ നിരന്തരമായി അവഹേളനം നേരിടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here