കഴുത്തറുത്ത ശേഷം അഭിഷേക് യാതൊരു കൂസലുമില്ലാതെ ക്യാമ്പസിലെ വരാന്തയില്‍ ഇരുന്നു; മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച അരുംകൊല

കൊലപാതകത്തിന് ശേഷം പ്രതി അഭിഷേക് യാതൊരു കൂസലുമില്ലാതെ ക്യാമ്പസിലെ വരാന്തയില്‍ ഇരിക്കുകയായിരുന്നു. നിഥിനയുടെ കഴുത്തറുത്ത് നില്‍ക്കുന്ന അഭിഷേകിനെ ഞെട്ടിക്കുന്ന രംഗം കണ്ടെത്തിയവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസില്‍ ഏല്‍പ്പിക്കാമെന്ന് പറഞ്ഞ് പ്രതിയെ കോളേജ് അധികൃതര്‍ മാറ്റി ഇരുത്തി. അപ്പോഴും പ്രതിയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും കണ്ടിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

നിലത്തു വീണ പെണ്‍കുട്ടിയെ സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികളും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കോളേജിലെ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് ഇരുവരും.

രാവിലെ 11 മണിയോടെയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പാലായില്‍ നിന്നുണ്ടായത്. പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ നിതിനയെ കോളജ് ഗ്രൗണ്ടിന് സമീപം കാത്തുനിന്ന സഹപാഠിയും സുഹൃത്തുമായ അഭിഷേക് കൈയില്‍ കരുതിയ മൂര്‍ച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു.

രണ്ടുവര്‍ഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീടുണ്ടായ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News