മകളുടെ മരണത്തോടെ ഒറ്റയ്ക്കായ ഹൃദ്രോഗിയായ അമ്മ; നിതിനയുടെ വേർപാടില്‍ ഞെട്ടി കുറുപ്പന്തറ ഗ്രാമം 

സഹപാഠി കഴുത്തറുത്ത് കൊന്ന നിതിനയുടെ വേർപാടിന്‍റെ ഞെട്ടലിലാണ് തലയോലപ്പറമ്പിലെ കുറുപ്പന്തറ ഗ്രാമം.  മകളുടെ മരണത്തോടെ ഒറ്റയ്ക്കായിപ്പോയ ഹൃദ്രോഗിയായ അമ്മ ബിന്ദുവിനെ എങ്ങനെ ആശ്വസിപ്പിക്കാനാകുമെന്ന  ആശങ്കയിലാണ് അയല്‍വാസികള്‍. ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തക കൂടിയായിരുന്ന നിതിനയുടെ വീട്ടിലെത്തി സംസ്ഥാന സെക്രട്ടറി എ എ റഹിം ആ അമ്മയെ ആശ്വസിപ്പിച്ചു.

ആരെയും കരയിപ്പിക്കുന്നതായിരുന്നു നിതിനയെ നഷ്ടപ്പെട്ട തലയോലപ്പറമ്പ്   കുറുന്തറയിലെ വീട്. അമ്മയും മകളും പരസ്പരം തണലായി സ്വപ്നം കണ്ടുറങ്ങിയ വീട്ടില്‍ ഇനി കളിചിരികളില്ല. അമ്മയ്ക്ക് മാത്രമല്ല നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവളായിരുന്നു നിതിന. ക്രൂരകൊലപാതകത്തിനിരയായത് നിതിനയാണെന്നറിഞ്ഞ ഞെട്ടലില്‍ നിന്നും ഇപ്പോ‍ഴും അവര്‍ മുക്തരായിട്ടില്ല.

മകളുടെ മരണത്തോടെ ഒറ്റയ്ക്കായിപ്പോയ ഹൃദ്രോഗിയായ അമ്മ ബിന്ദുവിനെ  ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയാണ് അയല്‍വാസികള്‍.  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം വീട്ടിലെത്തി ആ അമ്മയെ ആശ്വസിപ്പിച്ചു. .യുവതലമുറയുടെ ഇത്തരം മാനസിക സംഘര്‍ഷങ്ങളെ വളരെ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.

ദുരിത ജീവിതം മറികടക്കാൻ പൊരുതുന്നതിനിടയിലും പഠനത്തിലും പൊതു രാഷ്ട്രീയ മേഖലകളിലും  അവൾ സജീവമായിരുന്നു. ഡിവൈഎഫ്ഐ ഉദയനാപുരം ഇസ്റ്റ് മേഖല  വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.  നിതിനയുടെ വേര്‍പാട് ഒരമ്മയുടെ മാത്രമല്ല, ഒരു നാടിന്‍റെ കൂടി നഷ്ടവും നൊമ്പരവുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News