അഭിഷേക് പേനാ കത്തി കയ്യിൽ കരുതി; എല്ലാം ആസൂത്രിതം

പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിഥിനയെ പ്രതി അഭിഷേക് കഴുത്തറുത്ത്‌ കൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെ. കൊലപാതകത്തിന് കാരണമായത് പെണ്‍കുട്ടിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന അഭിഷേകിന്റെ സംശയമാണ്.

വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് അഭിഷേക് കൊലപാതകം നടപ്പാക്കിയത്. പരീക്ഷയ്‌ക്കെത്തിയ അഭിഷേക് പേനാ കത്തി കൈവശം കരുതിയതും ആസൂത്രണത്തിന്റെ ഭാഗമായാണെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടു വര്‍ഷമായി നിഥിനയുമായി അടുപ്പത്തിലായിരുന്നു എന്നാണ് അഭിഷേക് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.

പെണ്‍കുട്ടിയുടെ അമ്മയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. നിഥിനയെ വിവാഹം ചെയ്ത് നല്‍കാമെന്ന് അമ്മയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി അഭിഷേക് പറഞ്ഞു. എന്നാല്‍ അഭിഷേകിന്റെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തു.

ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ഫോണില്‍ മറ്റൊരു യുവാവും ഒത്തുള്ള ചിത്രം കണ്ടു എന്ന പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെയാണ് അകല്‍ച്ച രൂക്ഷമായത്. പ്രണയം സംബന്ധിച്ച്‌ സൂചനകള്‍ ലഭിച്ചിരുന്നതായി അഭിഷേകിന്റെ അച്ഛന്‍ ബൈജു പറഞ്ഞു. ഈ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും ആയുധം കൊണ്ടു നടക്കുന്ന സ്വഭാവം അഭിഷേകിനില്ലെന്നും അച്ഛന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here