മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവർത്തിച്ച് വി.എം. സുധീരൻ. ഗാന്ധിജയന്തി ദിനത്തിൽ കെ.പി.സി.സി ഓഫീസിലെത്തിയതായിരുന്നു സുധീരൻ. കോൺഗ്രസിൽ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ സുധീരൻ കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്നാവർത്തിച്ചു. കോൺഗ്രസിൽ ഒരു സാധാരണ പ്രവർത്തകനായി തുടരാനാണ് തീരുമാനം.
പാർലമെന്‍ററി രംഗത്ത് 25 വർഷം പൂർത്തിയായപ്പോൾ ഇനി മത്സരത്തിനില്ലെന്ന് പറഞ്ഞ് മാറിനിൽക്കുകയായിരുന്നു താനെന്നും സുധീരൻ വ്യക്തമാക്കി. കെ. സുധാകരനുമായി ബന്ധപ്പെട്ട ചോദ്യത്തിന് സുധീരൻ മറുപടി പറഞ്ഞില്ല. നീണ്ട ഇടവേളക്ക് ശേഷമാണ് സുധീരൻ കെപിസിസി ആസ്ഥാനത്ത് എത്തുന്നത്. കോൺഗ്രസുകാരനായി മരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here