അമേരിക്കൻ കമ്പനിയായ മെർക്ക് കൊവിഡിനെതിരെയുള്ള ലോകത്തെ ആദ്യ മരുന്ന് വികസിപ്പിച്ചു. മെർക്ക് വികസിപ്പിച്ച ഗുളിക കൊവിഡ് മരണവും ആശുപത്രി വാസവും കുറയ്ക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
775 കൊവിഡ് രോഗികളിലാണ് മരുന്നു പരീക്ഷണം നടത്തിയത്. 30 ദിവസത്തെ ചികിത്സയിൽ മരുന്നു കഴിച്ച ആരും മരണത്തിന് കീഴടങ്ങിയിട്ടില്ല.
7.3 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടിവന്നതെന്നും മരുന്നു നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇനി ഒരു പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here