നിതിനയ്ക്ക് കണ്ണീരോടെ വിട….

പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിതിനയുടെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയത്ത് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുവീട്ടിലെത്തിച്ചാണ് സംസ്‌കാരം നടത്തിയത്. വന്‍ ജനാവലിയാണ് നിതിന മോളെ ഒരുനോക്ക് കാണാനായി തുറവേലിക്കുന്നിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി വിഎന്‍ വാസവനും സി.കെ ആശ എംഎല്‍എയും നിതിനയുടെ വീട് സന്ദര്‍ശിച്ചു.

രക്തം വാർന്നാണ് നിതിന മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. ചേര്‍ത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്മാരുടെ തലവന്‍ പറഞ്ഞു.

അതേസമയം, നിതിനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഭിഷേക് ബൈജുവിനെ തെളിവെടുപ്പിനായി സെന്റ് തോമസ് ക്യാമ്പസിൽ എത്തിച്ചു. അന്വേഷണ ചുമതലയുള്ള സിഐ കെ പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ ക്യാംപസിൽ എത്തിച്ചത്. തെളിവെടുപ്പിനുശേഷം പ്രതിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. തിങ്കളാഴ്ച പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News