യൂറോപ്യൻ രാജ്യമായ ലിത്വാനിയയിൽ രോഗിയുടെ വയറിൽനിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒരു കിലോയിലധികം വരുന്ന സ്ക്രൂവും ആണിയും. കടുത്ത വയറുവേദനയെ തുടർന്ന് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം കണ്ടെത്തിയത്.
രോഗിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ബാൾട്ടിക് നഗരമായ ക്ലൈപെഡയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. എക്സ്റേയിൽ രോഗിയുടെ വയറിൽ നിരവധി ലോഹങ്ങൾ കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ചിലതിന്‍റെ നീളം പത്തുസെന്‍റീമീറ്ററോളം വരും. തുടർന്ന് നടത്തിയ സ്കാനിങ്ങിൽ യുവാവിന്‍റെ വയറ്റിൽ ഒരു കിലോയിലധികം സ്ക്രൂവും ആണിയുമാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇയാൾ ഇവ വിഴുങ്ങിയതെന്നും ഡോക്ടർമാരോട് പറഞ്ഞു.
മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ആണിയും സ്ക്രൂവും പുറത്തെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുമുമ്പ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു. രോഗിയുടെ ശരീരത്തിൽനിന്ന് നീക്കം ചെയ്ത സ്ക്രൂവിന്റെയും ആണികളുടെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഒരു ട്രേയിൽ നിരത്തിവെച്ചിരിക്കുകയായിരുന്നു ഇവ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here