യുപിയിൽ കർഷക സമരത്തിലേക്ക് കേന്ദ്ര സഹ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റിയ സംഭവത്തിൽ മരണം നാലായി. ലവ്പ്രീത് സിംഗ് (20),നാചട്ടർ സിംഗ് (60),ദൽജീത് സിംഗ് (35)
ഗുരുവിന്ദർ സിംഗ് (19) എന്നിവരാണ് മരണപ്പെട്ടത്.
കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആഷിഷ് മിശ്ര ഒരു കർഷകനേ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കർഷകരുടെ പ്രധിഷേധത്തിലേക്ക് വാഹനമോടിച്ചു കയറ്റുകയായിരുന്നു എന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. എന്നാൽ അപകടത്തിൽ എട്ടു കർഷകർക്കാണ് പരിക്കേറ്റത്.
അതേസമയം, ഇന്ത്യൻ നിയമവ്യവസ്ഥ സെക്ഷൻ 302 പ്രകാരം പ്രതികൾക്കെതിരെ എഫ് ഐ ആർ എടുക്കുക, അജയ് മിശ്രയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുക, സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ സംയുക്ത കിസാൻ മോർച്ച ഉന്നയിച്ചു.
യു പി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കർഷകർ പ്രതിഷേധവുമായെത്തിയതാണ് പ്രശ്നങ്ങളിൽ കലാശിച്ചത്. പ്രകോപിതരായ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ,ആശിഷ് മിശ്ര കർഷകന് നേരെ വേടി ഉതിർത്ത ശേഷം പ്രധിഷേധക്കാർക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയെന്നാണ് ആരോപണം. ഇതോടെ നൂറു കണക്കിന് കർഷകർ പ്രധിഷേധവുമായി സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here