തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ മുസ്ലിം ലീഗില്‍ 12 കമ്മീഷനുകള്‍; പരാജയകാരണങ്ങള്‍ കണ്ടെത്തി രണ്ടാഴ്ചക്കകം കമ്മീഷനുകള്‍ റിപ്പോര്‍ട്ട് നല്‍കും

27 നിയമസഭാ മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് മത്സരിച്ചിരുന്നത്. 12 എണ്ണത്തിലും തോറ്റിരുന്നു. സിറ്റിങ് സീറ്റുകളായ അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശ്ശേരി എന്നിവയും കൈവിട്ടു. പരാജയം അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനുകളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഒരു സംസ്ഥാന ഭാരവാഹിയും ഒരു എം എല്‍എയും അടങ്ങുന്നതാണ് അന്വേഷണ കമ്മീഷന്‍.

അഴീക്കോട് ആബിദ് ഹുസൈന്‍ തങ്ങളും ടി വി ഇബ്രാഹിമും കുറ്റ്യാടിയില്‍ എം ഉമ്മറും പി ഉബൈദുല്ലയുമാണ് കമ്മീഷന്‍ അംഗങ്ങള്‍. ഏക വനിതാ സ്ഥാനാര്‍ത്ഥി മത്സരിച്ച കോഴിക്കോട് സൗത്തിലെ പരാജയം പി കെ ബഷീര്‍, എം റഹ്മത്തുല്ല എന്നിവരും പഠിക്കും. കളമശ്ശേരിയില്‍ പി അബ്ദുള്‍ ഹമീദും കുറുക്കോളി മൊയ്തീനുമാണ് കമ്മീഷന്‍.

വിജയ പ്രതീക്ഷയുണ്ടായിരുന്ന താനൂരിലുള്‍പ്പെടെ പ്രാദേശിക നേതാക്കള്‍ക്കിടയിലെ കടുത്ത വിഭാഗീയതയാണ് തോല്‍വിക്കുകാരണമെന്നാണ് ആക്ഷേപം. രണ്ടാഴ്ചക്കകം കമീഷനുകള്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കഴിഞ്ഞ പ്രവര്‍ത്തക സമിതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ നടപടിയുമുണ്ടാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News