ആനച്ചാല്‍ ആറു വയസുകാരന്റെ കൊലപാതകം; പ്രതിയുടെ ലക്ഷ്യം കൂട്ടക്കൊലപാതകം

ഇടുക്കി ആനച്ചാലില്‍ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രതിയുടെ ലക്ഷ്യം കൂട്ടകൊലയായിരുന്നുവെന്ന് പൊലീസ്. കുടുംബത്തിലെ നാലുപേരെയും കൊല്ലണം എന്ന ഉദ്ദേശത്തിലാണ് ആക്രമണം നടത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പൊലീസ് പ്രതി താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കണ്ടെത്തി. പ്രതിയെ  കൊല നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി.

സഫിയയും മകന്‍ അല്‍ത്താഫും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു പ്രതിയുടെ ക്രൂരത. പുലര്‍ച്ചെ മൂന്നരയ്ക്ക് ഉറങ്ങി കിടക്കുന്നതിനിടെ ഷാനെന്നു വിളിപ്പേരുള്ള സുനില്‍ ഗോപി ചുറ്റികകൊണ്ട് കുഞ്ഞിന്റെ തലയടിച്ചു പൊട്ടിച്ചു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ സഫിയയെയും ചുറ്റിക കൊണ്ട് അടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ സഹോദരി ആഷ്‌നിയെയും മുത്തശ്ശി സൈനബയെയും നിഷ്‌കരുണം മര്‍ദിച്ചവശരാക്കി. സഫിയയുടെ സഹോദരി ഭര്‍ത്താവായ പ്രതിയുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കമാണ് കൊലപാതക കാരണം. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ മുതുവാന്‍കുടി വനത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News