കെ-ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും: പദ്ധതി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂര്‍ത്തീകരിച്ചിരുന്നു.

30,000 ഓഫീസുകള്‍, 35,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, 8 ലക്ഷം കെ.എസ്.ഇ.ബി പോളുകള്‍ എന്നിവയുടെ സര്‍വ്വേയും, 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററിന്റെ പണികളും കെ.എസ്.ഇ.ബി പോളുകള്‍ വഴി കേബിള്‍ വലിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ഇതിനകം 7389 സര്‍ക്കാര്‍ സ്ഥാപനങ്ങളെ കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കള്‍ ഫൈബര്‍ കേബിള്‍ മുഖേന ബന്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ കെ-ഫോണ്‍ മുഖേന സാധിക്കും.

മുപ്പതിനായിരത്തോളം വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികച്ച രീതിയില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനും ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News