സംസ്ഥാനപാതയില്‍ മലപ്പുറം എടപ്പാള്‍ മേല്‍പ്പാലം രണ്ടുവര്‍ഷം നീണ്ട നിര്‍മാണപ്രവൃത്തികള്‍ക്കൊടുവില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനും നഗരത്തിലെ ഗാതാഗതക്കുരുക്കിനുമാണ് ഇതോടെ പരിഹാരമാവുന്നത്.
തൃശൂര്‍- കുറ്റിപ്പുറം പാതയില്‍ നാലുറോഡുകള്‍ സംഗമിക്കുന്ന എടപ്പാള്‍ ജംഗ്‌ഷനിലൂടെ നീണ്ട ഗതാഗതക്കുരുക്കില്ലാതെ കടന്നുപോവാനാവുമായിരുന്നില്ല. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ ഈ ദുരിതത്തിന് പരിഹാരമാവുകയാണ്. നിലവില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. റോഡിലേക്ക് തള്ളിനില്‍ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. വൈദ്യുതിക്കാലുകള്‍ക്കൂടി മാറ്റി സ്ഥാപിയ്ക്കാനുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ മേല്‍പ്പാലം ഉദ്ഘാടനം നിര്‍വഹിയ്ക്കാനാവുമെന്ന് കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു
പാലം കടന്നുപോവുന്ന ജംഗ്‌ഷൻ കൂടുതൽ ഭംഗിയുള്ളതാക്കും, തൂണുകളില്‍ പൈതൃക ചിത്രങ്ങള്‍ വരയ്ക്കും, ജില്ലയില്‍ നഗരത്തിന് കുറുകെ നിര്‍മിയ്ക്കുന്ന ആദ്യമേല്‍പ്പാലം കൂടിയാണ് എടപ്പാളിലേത്. 13 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here