വി ഡി സതീശന് മറുപടിയുമായി പരാതിക്കാർ. പ്രതിപക്ഷ നേതാവിന്റെ പരാമർശം പ്രതികളെ സംരക്ഷിക്കാനെന്നും തങ്ങളുടെയും സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കട്ടെയെന്നും പരാതിക്കാർ.
പരാതിക്കാർക്കെതിരെ വി ഡി സതീശൻ ആക്രമണം നടത്തുന്നത് ഉന്നതരെ രക്ഷിക്കാനാണെന്നും മുന്നോട്ട് വരുന്ന കൂടുതൽ പരാതികൾ തടയിടാനാണ് വി ഡി സതീശന്റെ ശ്രമമെന്നും പരാതിക്കാർ ആരോപിച്ചു . നിലവിലെ അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട് മറ്റൊരു ഏജൻസികൾ അന്വേഷിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പരാതിക്കാർ വ്യക്തമാക്കി.
അതേസമയം സുധാകരനെതിരെ പരാതി നൽകിയവരെ ഭീഷണിപ്പെടുത്താൻ നിയമസഭയുടെ പരിരക്ഷ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ . പരാതിക്കാരെല്ലാം തട്ടിപ്പുകാരാണെന്നും ഇവരെ കുറിച്ച് അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു.
സുധാകരന് പണം കൈമാറി എന്ന് പറയുന്നവരുടെ സാമ്പത്തിക സ്രോതസ് എന്താണ്, പരാതിക്കാരെ പറ്റി അന്വേഷിക്കണമെന്നും സതീശൻ .രാഷ്ട്രീയ നേതാക്കൾക്ക് ഒപ്പം ഫോട്ടോ എടുക്കുന്നത് ഒരു തെറ്റണോ എന്നും സതീശൻ്റെ ചോദ്യം. അടിയന്തിര പ്രമേയത്തിൻ്റെ വാക്കൗട്ട് പ്രസംഗത്തിലാണ് സതീശൻ പരാതിക്കാരെ അപമാനിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here