യുഡിഎഫ് ഭരണകാലത്തുള്ള അത്രയും കടം എൽ ഡി എഫ് ഭരണകാലത്ത് കൂടിയിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു രാജ്യം ഒരു നികുതിയെന്ന കേന്ദ്ര നയം സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്നത് വ്യാജ പ്രചരണമാണ്.
സ്വർണ വില ഇരട്ടിച്ചിട്ടും നികുതി വരുമാനം കൂടിയില്ലെന്നും ധനമന്ത്രി പറഞ്ഞു. ചരക്കു സേവന നികുതി, പൊതുവിൽപ്പന നികുതി, ധന ഉത്തരവാദിത്വ ബില്ലുകൾ സഭചർച്ച ചെയ്ത് സബ്‌ജക്ട് കമ്മറ്റിക്ക് വിട്ടു. സംസ്ഥാനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here