പുരാവസ്തു തട്ടിപ്പിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐ ജി സ്പർജൻകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊച്ചിയിൽ യോഗം ചേരുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്യും.
അതേസമയം, മോൻസൻ്റെ കടലാസ് കമ്പനികളിലെ പങ്കാളികളെ തിരിച്ചറിഞ്ഞു.ഇവരെ ചോദ്യം ചെയ്യും. കലിംഗ കല്യാൺ ഉൾപ്പടെയുള്ള കടലാസ് കമ്പനികളെയാണ് മോൻസൻ തട്ടിപ്പിന് മറയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
മോൻസൻ ഭൂമി ഇടപാടിനായി തന്‍റെ ജീവനക്കാരായ 4 പേരുടെ അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയതെന്നും ഭൂമി ഇടപാടിലെ ബിനാമി ഇടപാടുകൾ അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ നാളെ വൈകിട്ട് 4 മണിവരെ ചോദ്യം ചെയ്യലിനായി മോൻസനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. പുരാവസ്തു തട്ടിപ്പ് അടക്കം ആകെ 5 കേസുകളാണ് മോൻസനെതിരെ ഇതുവരെ എടുത്തിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here