കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിൽ കൂടുതൽ തുക കണ്ടെത്തി. ഒരു ലക്ഷത്തിനാൽപ്പതിനായിരം രൂപയാണ് കണ്ടെത്തിയത്. ചാലക്കുടി സ്വദേശിയായ ഷിൻ്റോയുടെ പക്കൽ നിന്നാണ് പണം വീണ്ടെടുത്തത്.
ഒരു ലക്ഷത്തിനാൽപ്പതിനായിരം രൂപയാണ് അന്വേഷണ സംഘം ഷിൻ്റോയിൽ നിന്ന് വീണ്ടെടുത്തത്. കേസിലെ 22-ാം പ്രതിയായ ദീപ്തിയുടെ സുഹൃത്താണ് ഷിൻ്റോ. സ്ഥലം വിറ്റ് ലഭിച്ചു എന്ന് പറഞ്ഞ് ദീപ്തി ഷിൻ്റോക്ക് പണം നൽകുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ ദീപ്തി ഉൾപ്പെടെയുള്ള പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് ഷിൻ്റോക്ക് നൽകിയ പണത്തെക്കുറിച്ച് ദീപ്തി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഷിൻ്റോയെ വിളിച്ചു വരുത്തി അന്വേഷണ സംഘം പണം വീണ്ടെടുത്തു.
തെരഞ്ഞെടുപ്പാവശ്യത്തിനായി ബി.ജെ.പി കൊണ്ടുവന്ന കുഴൽപ്പണത്തിൽ ഒരു കോടിയോളം രൂപ കണ്ടെത്താനുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പണം കണ്ടെത്താനാണ് സാധ്യത.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here