ക്രൈം ബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെത്തുടർന്ന് മോൻസനെ നാളെ എറണാകുളം എ സി ജെ എം കോടതിയിൽ ഹാജരാക്കും. പാലാ സ്വദേശി രാജീവ് നൽകിയ ഭൂമി തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ 3 ദിവസമായി മോൻസനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു.
ഇടപാടുകാരെ കബളിപ്പിച്ച വ്യാജരേഖയുടെ ഉറവിടത്തെക്കുറിച്ചറിയാനായിരുന്നു ചോദ്യം ചെയ്യൽ. മോൻസൻ കോടികളുടെ ഇടപാട് നടത്തിയ അക്കൗണ്ടുകളെക്കുറിച്ചും അന്വേഷണ സംഘം ഇയാളിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം സ്വദേശി ശിൽപ്പി സുരേഷിൻ്റെ പരാതിയിലും സംസ്ക്കാര ടി വി തട്ടിപ്പ് കേസിലും മോൻസനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റും നീക്കം നടത്തുന്നുണ്ട്. ഈ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.
ദില്ലിയിലെ എച്ച് എസ് ബി സി ബാങ്കിൻ്റെ പേരിൽ മോൻസൻ വ്യാജരേഖ നിർമ്മിച്ചതിനെക്കുറിച്ചും ദുരൂഹമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് ഐജി സ്പർജൻകുമാറിൻ്റെ നേതൃത്വത്തിൽ സൈബർ പൊലീസിൻ്റെ സഹായത്തോടെ വിവിധ സംഘങ്ങളായിത്തിരിഞ്ഞ് അന്വേഷണം തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here