ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ചില കൂട്ടുകെട്ട് ഉണ്ടെന്നും ഈ പ്രശ്നത്തിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും പി എ മുഹമ്മദ് റിയാസ്.കരാറുകാർ എംഎൽഎ മാരുടെ ശുപാർശകളുമായി എത്താൻ പാടില്ല.അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് എവിടെ ഉണ്ടായാലും നടപടി എടുക്കും. റോഡിന് സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കാൻ മറ്റ് വകുപ്പുകളുമായി ഏകോപനം സൃഷ്ടിക്കും.ഇതിനായി എല്ലാ ജില്ലകളിലും വർഷത്തിൽ മൂന്ന് തവണ യോഗം ചേരുമെന്നും മന്ത്രി
ദേശീയ പാത ആറ് വരിയാക്കാൻ ഭൂരിഭാഗവും ദേശീയ പാത അതോറിറ്റിക്ക് കൈമാറി. അതിനാൽ റോഡിൽ കുഴി വന്നാൽ പൊതുമരാമത്ത് വകുപ്പിന് ചെയ്യാൻ കഴിയില്ല.നിലവിൽ റോഡ് ആരുടേതാണെങ്കിലും പഴി പൊതുമരാമത്ത് വകുപ്പിനാണ് കിട്ടുന്നതെന്നും വകുപ്പിന് കീഴിലുള്ള റോഡുകളിലെ അറ്റകുറ്റപ്പണിക്ക് റണിങ് കോൺട്രാക്ട് നൽകുമെന്നും പി എ മുഹമ്മദ് റിയാസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here