പന്‍ഡോറ വെളിപ്പെടുത്തലിൽ കൂടുതൽ പേരുകൾ പുറത്ത്. അഭിഭാഷകൻ ഹരീഷ് സാൽവെയും, ബിആർ ഷെട്ടിയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇരുവരും ഇന്ത്യക്കാരാണ്.
അതേസമയം പന്‍ഡോറ പേപ്പർ നടത്തിയ വെളിപ്പെടുത്തലില്‍ ലോകത്തെ നികുതി തട്ടിപ്പ് നടത്തിയ പ്രമുഖരുടെ പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പടെ മുന്നൂറോളം ഇന്ത്യക്കാരുടെ പേരുകളും ഉൾപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചാണ് ഇ ഡി, റിസർവ് ബാങ്ക് എന്നിവർ ഉൾപ്പെട്ട സംഘം അന്വേഷണം നടത്താൻ ഒരുങ്ങുന്നത്.
ഇന്‍റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസവും വിവിധ മാധ്യമങ്ങളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ 12 ദശലക്ഷം രേഖകളാണുള്ളത്. ഭൂരിഭാഗവും രാഷ്ട്രത്തലവന്‍മാരുടെയും പ്രമുഖ വ്യക്തികളുടെയും പേരുകൾ ആണ് ഉള്ളത്. ഈ പട്ടികയിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെയും ബ്രിട്ടനിലെ കോടതി പാപ്പരായി പ്രഖ്യാപിച്ച അനിൽ അംബാനിയുടെയും പേരുകൾ ഉൾപ്പെട്ടിട്ടുളളത്.
വായ്പാതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവ് എന്നിവരുടെ പേരുകളും ലിസ്റ്റില് ഉണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, റിസര്‍വ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അംഗങ്ങളാകും.
വിവിധ രാജ്യങ്ങളിലെ നേതാക്കള്‍, സെലിബ്രിറ്റികള്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ നികുതി വെട്ടിച്ച് വിദേശത്ത് നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ പന്‍ഡോറ പത്രത്തിലൂടെ വെളിപ്പെടുത്തിയത്. നികുതിയിളവുള്ള രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.
ജോര്‍ദാന്‍ രാജാവിന് യുഎസിലും യുകെയിലുമുള്ള 700 കോടി ഡോളറിന്‍റെ സമ്പാദ്യം, ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യയും നടത്തിയ നികുതി വെട്ടിപ്പ്, റഷ്യന്‍ പ്രസിഡന്‍റ വ്ലാഡിമിർ പുടിന് മൊണോക്കോയിലുള്ള നിക്ഷേപങ്ങള്‍ എല്ലാം രേഖകളിലൂടെ വെളിപ്പെട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here